Friday, November 18, 2011

അവസാനത്തെ ചോദ്യം

പെണ്ണ്

നിലയില്ലാത്ത ചതുപ്പില്‍ ഞാന്‍ അകപ്പെട്ടപ്പോള്‍ ഒരു കൈ നീണ്ടു വന്നു....
അതില്‍ പിടിച്ചു കയറിയപ്പോഴാണ് കൈകളുടെ ഉടമസ്ഥ,
തന്നെ കൊല്ലാന്‍ വന്നവളാണെന്നു മനസ്സിലായത്‌...
അന്നത്തെ ദിവസം പിന്നെയും ഞാനൊരുപാട് മനസ്സിലാക്കി....
ഒരു പെണ്ണിനും ആരാച്ചാര്‍ ആവാന്‍ കഴിയുമെന്ന്...
തൂക്കു കയര്‍ കഴുത്തിലിട്ടു തരുമ്പോള്‍ പെണ്‍ വര്‍ഗ്ഗത്തിന്റെ കൈകള്‍
ഒരിക്കല്‍ പോലും വിറക്കില്ലെന്നു.... പിന്നെ
കണ്ടോതൊക്കെ കണ്ടില്ലെന്നു നടിക്കാനും കാണാത്തതൊക്കെ
കണ്ടെന്നു പറയാനുമുള്ള കരളുരപ്പുണ്ടെന്നു.... പിന്നെ,
പെണ്ണിന് ഏറെയിഷ്ട്ടം പുരുഷന്റെ കരള്‍ എണ്ണയില്‍ വാട്ടിയ
ഉപ്പെരിയാക്കിയതാണ് എന്ന്... അങ്ങനെ ഒരുപാടൊരുപാട്....
അവളുടെ ചിരിക്കൊരു മനോഹാരിത ഉണ്ടായിരുന്നു.. പക്ഷെ,
നാക്ക് വ്യാളിയുടെ പോലെ ആയിരുന്നു... ഇടയ്ക്കിടെ അതില്‍ തീ വരുന്നുണ്ടോ?


അമ്മ

തോരാത്തൊരു മഴ പെയ്യുമ്പോഴാണ് നിന്നെ പ്രസവിച്ചതെന്നു അമ്മ
എപ്പോഴും പറയും..
അത് പോലെ തന്നെ ആയിപ്പോയി ജീവിതവും...
കണ്ണീരു തോരാത്ത മിഴികള്‍ ചേര്‍ത്താണ് അമ്മ എന്നുമെന്നെ
ചുംബിക്കാറ....
പെണ്ണ് സ്നേഹിക്കപ്പെടെണ്ടാവളാണെന്നു അമ്മയാണ് പഠിപ്പിച്ചത്..
അമ്മയുടെ ഭാഷയില്‍ പെണ്ണൊരു ദുര്‍ബലയാണ്...
എപ്പോഴും താങ്ങും തണലും തേടുന്നവല്‍..... പുനജിരിക്കാനും മുലയൂട്ടാനും
സ്നേഹിക്കാനും മാത്രമറിയുന്നവള്‍... ചോരയുടെ നിറം കണ്ടാല്‍
പോലും തല കറങ്ങുന്നവള്‍.... അതെ, അമ്മയ്ക്കറിയാം എല്ലാം... കാരണം, അമ്മയിലാണ് എല്ലാം തുടങ്ങി വെക്കപ്പെടുന്നത്...

ഞാന്‍

ഞാന്‍ പെണ്ണിന്റെ എതിര്‍ ലിംഗം..... ഒരു പുരുഷ ജന്മം....
അമ്മയുടെ വാക്കുകള്‍ കേട്ട് വളര്ന്നവന്‍...
പെണ്ണിനെ സ്നേഹിക്കാന്‍ ശ്രമിച്ചവന്‍....
അവസാനം പെണ്ണിനാല്‍ തകര്ന്നവന്‍...
പെണ്ണിനാല്‍ മരണമുഖം കണ്ടവന്‍... മരിക്കുമ്പോഴെന്റെ ചുണ്ടിലെ ചോദ്യം ഒന്ന് മാത്രമായിരുന്നു.. എന്റെ അമ്മ ഒരു പെണ്ണ് തന്നെയായിരുന്നോ എന്ന്..

No comments: